tag:blogger.com,1999:blog-80068970848675340502024-03-05T09:18:17.628-08:00ഉണര്‍വ് ചിന്തകള്ആത്മീയ ഉണര്‍വിനായി ഒരുക്കുന്ന ചിന്തകള്‍ - ക്രിസ്തീയ വീക്ഷണംBoby charliehttp://www.blogger.com/profile/08187680263929265789noreply@blogger.comBlogger5125tag:blogger.com,1999:blog-8006897084867534050.post-87638644256794264482010-11-30T21:24:00.000-08:002010-12-11T05:45:41.565-08:00ഉണരുവിന്‍ !! ( ഒരു ഉണര്‍ത്തുപാട്ട് )"അക്കരയ്ക്കു യാത്ര ചെയ്യും സിയോന്‍ സഞ്ചാരീ.." എന്ന ഗാനത്തിന്റെ രീതിയില്‍ ഒന്ന് മൂളി നോക്കൂ...<br /><br />ഉണര്‍ന്നിരിപ്പിന്‍ ... ദൈവജനമേ ...<br />തെളിയിക്ക ദീപങ്ങള്‍ ജ്വലിച്ചിടട്ടേ... !<br />രാവുറയ്ക്കുന്നു.. സ്വര്ഗ്ഗരാജനെത്തുന്നു<br />ഗീതകങ്ങള്‍ പാടാം നാഥന് ചേര്‍ത്തിടും നമ്മെ..! (ഉണര്ന്നി...)<br /><br />നെയ്ത്തിരികളെണ്ണയില്ലാതുലഞ്ഞിടുന്നോ...?<br />നിദ്ര നിന്റെ കണ്ണുകളെ തളര്ത്തിടുന്നോ..?<br />ലജ്ജിതനായല്ല ശുഭ്ര വസ്ത്രമണിഞ്ഞു....<br />വേഗമെത്തും നാഥനെ നാമെതിരെല്ക്കണം ..! (<span>ഉണര്ന്നി</span>...)<br /><br />കള്ളനെപ്പോല്‍ നാഥനെത്തും കണ്ണടക്കല്ലേ...<br />കാഹളത്തിന് നാദം കേള്‍ക്കും കാതടക്കല്ലേ ...<br />യേശുനാഥന്‍ പകര്‍ന്നുതന്ന ദിവ്യവെളിച്ചത്തില്‍ ..<br />ഉണര്‍ന്നിരിക്കാം, വേലകള്‍ ചെയ്യാം, നാഥന് മാനിക്കും ! (<span>ഉണര്ന്നി</span>...)<br /><br />കള്ളവുമെല്ലാ, ചതിയും ,വിട്ടീ നശ്വരലോകത്തില്‍ ...<br />ഉള്ളൊരു കാലമനശ്വരസ്നേഹം പാടി ഉണര്ത്തിക്കാം ...<br />ചാകാപ്പുഴുവും ,കെടാത്ത തീയും, പാടെയൊഴിഞീടാന്.....<br />ചാകുകിലും നാം സഹജരൊടൊന്നായാഹ്വാനം ചെയ്യാം..! (<span>ഉണര്ന്നി</span>...)<br /><br />രോഗമില്ല .. ശാപമില്ല .. സന്താപവുമില്ലാ ...<br />നശ്വരലോകം വാഴും ഭീതിയുമില്ലൊരു ലേശവുമേ...<br />കുഞ്ഞ്ഞാട്ടിന് മുഖശോഭയതില് ആനന്ദോത്സുകരായ് ..<br />കാലാകാലം വാഴും നമ്മൾ ശോഭാപൂരിതരായ്...!!! (<span>ഉണര്ന്നി</span>...)Boby charliehttp://www.blogger.com/profile/08187680263929265789noreply@blogger.com0tag:blogger.com,1999:blog-8006897084867534050.post-78458454698742525552010-11-26T10:52:00.000-08:002010-11-28T12:03:40.742-08:00ആരാണെന്നറിയാമോ?<span>ഒരിക്കല്‍ </span>ഇംഗ്ലണ്ടിലെ രാജ്ഞിയുടെ കൊച്ചുമകള്‍ ഒരു ഗ്രാമത്തിലേക്കുള്ള യാത്രയിലായിരുന്നു. ഗ്രാമത്തിലെത്തി, മുന്നോട്ടു നടക്കുന്നേരം എതിരെ വന്ന ഒരാള്‍ രാജകുമാരിയോടു ചോദിച്ചു;<br /><blockquote>"ഏയ്, പെണ്‍കുട്ടീ.. നീ ആരാണ്..?" </blockquote>അവളുടെ മറുപടി വളരെ വ്യക്തമായിരുന്നു:<br /><blockquote>“ഞാനാരാണെന്ന് പറയാനായി ഒന്നുമില്ല... എന്നാലെന്റെ വല്യമ്മ ഇംഗ്ലണ്ടിലെ മഹാറാണിയാണ്."</blockquote><a name='more'></a>രാജകുമാരിയുടെ ആ മറുപടിവാക്കുകളെ നോക്കൂ... ഒരു പാട് സത്യങ്ങള്‍ അതിലില്ലേ..? തന്നെയല്ല, തന്റെ മേല്‍വിലാസം ആണ് അവള് ഉയര്‍ത്തിപ്പിടിക്കുന്നത്. ആ മേല്‍വിലാസമില്ലാതെ അവള് ഇംഗ്ലണ്ടിലെ ഒരു സാധാരണ പെണ്‍കുട്ടി മാത്രമാണെന്ന തിരിച്ചറിവ് അവള്‍ക്കുണ്ടായിരുന്നു. ഒന്നു കൂടി അവള്‍ക്കറിയാമായിരുന്നു.... ഇംഗ്ലണ്ടിലെ മഹാറാണീയുടെ കൊച്ചു മകള്‍ എന്ന പദവി ഒരു നിസ്സാര കാര്യമല്ലെന്ന്....! എലീനയെന്ന തന്നെ ആരും അറിയണമെന്നില്ല. എന്നാല്‍ മഹാറാണിയുടെ കൊച്ചുമകളെന്നു കേട്ടാലോ ?<br /><br />എന്റെ സ്വന്തം സഹോദരങ്ങളെ..... നാം നമ്മുടെ നിലയും, വിലയും മനസ്സില്ലാക്കിയിട്ടുണ്ടോ..? നാം ആരാണെന്നും, നമ്മുടെ പദവി എന്താണെന്നും ചിന്തിച്ചിട്ടുണ്ടൊ..? ദൈവജനമായ നമ്മിലനേകരുടെയും കാര്യത്തില്‍ ഇല്ലെന്നു വേണം ഉത്തരം പറയാന്‍. നമ്മുടെ സ്ഥാനമാനങ്ങളെ പറ്റി നാം ബോധമുള്ളവര്‍ ആയിരുന്നു, എങ്കില്‍ ഇതാകുമായിരുന്നുവോ, നമ്മുടെ സ്ഥിതി..?!<br /><br />പോയ തലമുറ -ഇപ്പോഴുള്ള മാതാപിതാക്കന്മാരിലനേകരും - ദൈവമക്കള് എന്നു അറിയപ്പെടുന്നതില്‍ അഭിമാനിച്ചിരുന്നു... ആനന്ദിച്ചിരുന്നു.. എന്നാലീ പുതുതലമുറയിലെ നമ്മിലനേകരും ബ്രദറുകാരെന്നും, വിശ്വാസികളെന്നുമൊക്കെയാണ് അറിയപ്പെടുന്നതു..?! എന്താ ദൈവമക്കളെന്നു നമുക്കു നമ്മെ തന്നെ പരിചയപ്പെടുത്തുവാന്‍ ലജ്ജയാണോ? അതോ, ഭായമാണോ?<br /><br />ഇവിടെയാണ് യോനാ നമ്മെ നാണം കെടുത്തുന്നതു. താന്‍ കുറ്റാരോപിതനായി പിടിക്കപ്പെട്ടപ്പോഴും യോനാ സധൈര്യം പ്രസ്താവിക്കുന്നതു നോക്കു.."ഞാനൊരു യെബ്രായന് . കരയും കടലും ഉണ്ടാക്കിയ സ്വര്‍ഗീയ ദൈവമായ യഹോവയെ ഞാന്‍ ഭജിച്ചുവരുന്നു.” ഒരു യഥാര്‍ത്ഥ ഇസ്രായേല്യന്റെ അഭിമാനമുയര്‍ത്തുന്ന വാക്കുകള്‍ . സത്യമായും ആ പ്രസ്താവനയ്ക്കു മുമ്പാകെ യഹോവയായ അവന്റെ ദൈവം എത്ര സന്തോഷിച്ചുകാണും...! നാം വായിക്കുന്നു... ദൈവം അവരുടെ ദൈവം എന്നു വിളിക്കപ്പെടുവാന്‍ ലജ്ജിക്കുന്നില്ല..!!<br /><br />റോമ:8:16-ല്‍ ഇങ്ങിനെ വായിക്കുന്നു... "നാം ദൈവത്തിന്റെ മക്കള്‍ ആകുന്നു.” എന്താണതിന്റെ സാരം..? ഞാന്‍ ദൈവപുത്രനാകുന്നു എന്നു യാതൊരു സംശയത്തിനും ഇടയില്ലാതവണ്ണം വ്യക്തമാക്കിയ ക്രിസ്തുവിന്റെ അത്മാവാണ് നാം ദൈവമക്കളാണെന്നു നമ്മുടെ ആത്മാവിനോട് സാക്ഷ്യം പറഞ്ഞിരിക്കുന്നതു. യോഹന്നാനാകട്ടെ തന്റെ ലേഖനത്തിലൂടെ അതു ഒന്നുകൂടി ഉറപ്പിച്ചു പറയുന്നു.. 1 യോഹന്നാന് 3:1 ല്‍ “കാണ്മിന് നാം ദൈവമക്കള് എന്നു വിളിക്കപ്പെടുവാന്‍ പിതാവു നമുക്കു എത്ര വലിയ സ്നേഹം നല്കിയിരിക്കുന്നു. <span class=" fbUnderline">അങ്ങനെ തന്നെ നാം ആകുന്നു.</span>" “ഈ കാര്യത്തിലൊരു ഉറപ്പു നമുക്കുണ്ടെങ്കില്‍ അതെത്രമാത്രം നമ്മെ ധൈര്യപ്പെടുത്തിയേനേം .!<br /><br />നാം പിന്നെയും വായിക്കുന്നതു.. “മക്കളെങ്കിലോ<span class=" fbUnderline"> അവകാശികളുമാകുന്നു. ദൈവത്തിന്റെ അവകാശികളും, ക്രിസ്തുവിനു കൂട്ടവകാശികളും തന്നെ.”</span> ദൈവത്തിനു അവകാശികളെന്നു വെച്ചാല്‍ , നാം ദൈവത്തിന്റെ മക്കളായി തീര്‍ന്നു, എന്നത് പോലെ ദൈവം നമ്മുടെ സ്വന്തമായി തീര്‍ന്നു എന്നത്രെ. ഈ അവകാശപ്രാപണത്തോടെ ഉന്നതങ്ങളില്‍ ദൈവം സൂക്ഷിച്ചിരിക്കുന്ന സകലത്തിനും അവകാശികളായി തീര്‍ന്നു നാം.<br /><br />ഇനി അടുത്തതായി നാം കാണുന്നതു ക്രിസ്തുവിനു കൂട്ടവകാശികളും എന്നാണു. ഇതു സൂചിപ്പിക്കുന്നതു സ്വര്‍ഗത്തില്‍ തന്റെ പുത്രനെന്ന നിലയില്‍ , ക്രിസ്തുവിനു അനുവദിക്കപ്പെട്ടിരിക്കുന്ന സകലത്തിലും, അവിടുത്തെ ദൈവത്ത്വമൊഴികെ നാം ഓഹരിക്കാര്‍ ആകുന്നു എന്നാണു. ഇതു എല്ലാമാണ് ദൈവത്തിന്റെ അപ്പസ്തൊലനായ പൌലൊസ് ഇങ്ങിനെ പറഞ്ഞൊതുക്കുന്നതു... "സ്വര്‍ഗത്തിലെ സകല ആത്മീകാനുഗ്രഹത്താലും നമ്മെ ക്രിസ്തുവില്‍ അനുഗ്രഹിച്ചിരിക്കുന്നു..” എന്നു. (എഫെ:1:3.)<br /><br />സത്യമിതാണെങ്കില്‍ , മനസ്സിരുത്തി ഒന്നു ചിന്തിക്കുക, നാമിന്നു എവിടെയാണ് എന്നു. ഇത്ര വലിയ അവകാശികളായ നാം ആണോ, ഈ പട്ടിണിപ്പാവങ്ങളെപ്പോലെ കിടന്നു ഉഴലുന്നതു..?എങ്ങോട്ടു നോക്കിയാലും അരിഷ്ടതയും, ദൈന്യതയും മാത്രം. ഒരു ജീവന്റെ തുടിപ്പു കാണാനില്ല. സകലതും വാരി ക്കോരിത്തന്ന ദൈവം നാണിച്ചു പോകത്തക്കവണ്ണം, ഈ അവസ്ഥ എവിടെ നിന്നെത്തി..?! ചിന്തിച്ചു തല പുണ്ണാക്കേണ്ടതില്ല. ദൈവവചനത്തില്‍ വളരെ വ്യക്തമായ ഉത്തരം ഉണ്ട്. അതു പിന്നാലെ നോക്കാം.<br /><br />നമ്മുക്കു കൃപയാലെ സ്വന്തമായ മറ്റൊരു സ്ഥാനമഹിമയാണു, മഹാരാജാവിന്റെ മക്കള്‍ എന്നുള്ളത്. അതെ നാം രാജകുമാരന്മാരും , രാജാകുമാരികളും ആണെന്നു...!! ഈ ലോകത്തിലെ ഏതെങ്കിലും ഒരു ചക്രവര്‍ത്തിയുടെ മക്കള്‍ എന്നല്ല.. ഈ ലോകത്തിലെ സകല രാജാക്കന്മാരുടെയും - മാത്രമല്ല , മുഴു പ്രപഞ്ചത്തിന്റെയും മഹാരാജാവായ സ്വര്‍ഗീയ ദൈവത്തിന്റെ മക്കള്‍ .. അതെ പ്രിയരെ നാം.. നിസ്സരന്മാരല്ല... നാം ആസ്സന്ന ഭാവിയില്‍ ഈ ലോകത്തെയും ഭരിക്കുമെന്ന തിരുവെഴുത്തു ആ അര്‍ത്ഥത്തില്‍ ഒന്ന് ഉള്‍ക്കൊള്ളുവാന്‍ കഴിഞ്ഞിട്ടുണ്ടോ നമുക്ക് ...?<br /><br />ഇനിയും അവിടുത്തെ സ്വന്ത ജനമെന്ന നിലയിലും, വിശുദ്ധ വംശമെന്ന നിലയിലും എല്ലാം, ഉയര്‍ത്തപ്പെട്ടവരാണ് നാം .... പോരാ ....! ഈ മഹാ.. ദൈവത്തിന്റെ രാജകീയ പുരോഹിത ഗണമാണു നാം..!!!! അവിടുത്തെ പരിശുദ്ധ സന്നിധിയിലേക്കു - കൃപാസനത്തിലേക്ക് - സധൈര്യം കടന്നുചെല്ലുവാനായി കൃപ ലഭിച്ചവര്‍ ....!!! എന്നിട്ടും ... എന്നിട്ടും .... നാമെന്തേ പ്രിയരേ ... ഇങ്ങനെ...!? ഈ മന്ദതയും, അലസതയും, ഒക്കെ ... ഈ ക്ഷീണവും... തളര്‍ച്ചയും ????...<br /><br />ദൈവവചനം വളരെ വ്യക്തമായി പറയുന്നു, "മടിയാ.. നീ എത്ര നേരം കിടന്നുറങ്ങും..? എപ്പോള്‍ ഉറക്കത്തില്‍ നിന്നെഴുന്നേല്ക്കും..? കുറേക്കൂടി... കുറേക്കൂടി നിദ്ര... കുറേക്കൂടി കൈ കെട്ടി കിടക്ക.. അങ്ങിനെ നിന്റെ ദാരിദ്ര്യം വഴിപോക്കനെ പ്പോലെയും, നിന്റെ ബുദ്ധിമുട്ടു ആയുധപാണിയെപ്പോലെയും വരും.! സദൃശവാക്യങ്ങള്‍ : 6:9-11. ഇതാണ് ദൈവജനത്തിനു പറ്റിയ കുഴപ്പം. ആത്മീയമായ ഉറക്കത്തിലാണവര് . വചനപാരായണമോ, വചനധ്യാനമോ, അഭ്യസനമോ, ഒന്നുമില്ല... നല്ല ഉറക്കം.. എവിടെ കിടന്നാണീ ഉറക്കമെന്നോ..? മരിച്ചവരുടെ ഇടയില്‍ ... മരിച്ചവരോടൊപ്പം ദൈവജനം ഉറക്കത്തിലാണെന്ന്...! സത്യമതാണ്. അതുകൊണ്ടാണ്... "ഉറങ്ങുന്നവനേ.. ഉണര്‍ന്ന് മരിച്ചവരുടെ ഇടയില്‍നിന്നും എഴുന്നേല്ക്ക; എന്നാല്‍ ക്രിസ്തു നിന്റെ മേല്‍ പ്രകാശിക്കും" “എന്നു പൌലോസിനെക്കൊണ്ട് പിന്നെയും പറയിച്ചത്.<br /><br />ഒരു ഉണര്‍വുണ്ടാകണം ദൈവജനത്തിനിടയില്‍ എന്ന് ആഗ്രഹിക്കുന്ന അനേകരിന്നു നമ്മുടെ ഇടയിലുണ്ട്. ദൈവഭക്തിക്ക് വിരുദ്ധമായി, ഇന്നും നിലനിന്നു കാണുന്ന വിഗ്രഹസ്തംഭങ്ങളേയും, താമ്ര സര്‍പ്പത്തേയും പൊടിയാക്കുവാന്‍ ഒരു ഹിസ്കിയാവ് ... അതുമല്ലെങ്കില്‍ ഉണര്‍വിന്റെ കാഹള ധ്വനിയുമായി വീണ്ടുമൊരു .... യോശിയാവ് ... വരുമെന്നു ചിലരെങ്കിലും ഉറക്കെ ചിന്തിക്കുന്നതു ഈയിടെ കേള്‍ക്കാനായി .... ഏന്നാല്‍ എനിക്കെന്തു കൊണ്ടു ആ യോശിയാവായിക്കൂടാ.... എന്തു കൊണ്ടു എന്റെ ഉള്ളിന്റെയുള്ളില്‍ ഉണര്‍വ് ഉളവാകാത വണ്ണം നാളുകളായി <span>ഞാന്‍ </span>കെട്ടിയുയര്‍ത്തിയ വിഗ്രഹ സമൂഹങ്ങളെ തച്ചുടയ്ക്കാന്‍ എനിക്കു കഴിയുന്നില്ല. ? ഞാനുണരേണമെന്നു എനിക്കു മാത്രമെ തീരുമാനിക്കാനാവൂ...യോശീയാവു ചെയ്തു ഞാനും ചെയ്യും.. മോശെയുടെ ന്യായപ്രമാണപുസ്തകം കണ്ടെത്തിയ ഇടത്താണു സകലത്തിന്റെയും തുടക്കം.. അതു തന്നെയാണിപ്പോഴും ആവശ്യമായിട്ടുള്ളതു.. വചനത്തിലേക്കുള്ള മടക്കം.. നമുക്കു മടങ്ങാം....<br /><br />ഉണര്‍വ് ആവശ്യമാണ് ... ആരുടെയൊക്കെ മനസില്‍ അതു തോന്നിത്തുടങ്ങിയോ, അതു ദൈവാത്മാവിന്റെ ഇടപെടല്‍ തന്നെ... എന്നാലെ, ഇതിനാവശ്യം നാടിളക്കിയുള്ള പരസ്യപ്രകടനങ്ങളല്ല.... നാം ഉള് മുറികളിലേയ്ക്ക് പിന്‍വാങ്ങണം.... കതകടച്ചുപൂട്ടി അപ്പന്റെ മുമ്പിലേക്കു വീഴണം.. തുറക്കപ്പെട്ട വചനത്തിനു മുമ്പാകെ ആവലോടെ ആര്‍ത്തിയോടെ തുറക്കണം .. കണ്ണുകളും, ഹൃദയങ്ങളും ...!! ഹൃദയത്തെ ദൈവ സന്നിധിയില്‍ വലിച്ചുകീറണം.... അങ്ങിനെ സാധിക്കുമെങ്കില്‍ അവിടെ ആ വിഗ്രഹ മാലിന്യങ്ങള്‍ ധൂളിയാകും.... പടുത്തുയര്‍ത്തപ്പെട്ട വന്മതിലുകള് ഇടിഞ്ഞുവീഴും.... അന്നേരം.... ആ മാത്രയില്‍ ദാവീദ് കണ്ടതു പോലെ.... നമ്മുടെ ദൈവം നമ്മുടെ സഹായത്തിനായി.... ആകാശം ചായ്ച്ചിറങ്ങി വരും... ഏതു കാലത്തും.. എവിടെയും ഉണര്വുണ്ടായതിനൊക്കെയും ഇത്തരം പരിശ്രമങ്ങളാണ് ഉണ്ടായിട്ടുള്ളത് ..... നിരന്തരമായ പ്രാര്‍ത്ഥനയുടെയും .... തകര്‍ച്ചയുടെയും.... ചരിത്രങ്ങള്‍ .... നമ്മുടെ പൂര്‍വ പിതാക്കന്മാരുടെ..... അനുഭവ ചിത്രങ്ങള്‍ ..... നമുക്കൊന്നിച്ച് തുടങ്ങാം.... ഞാനിതാ തുടങ്ങുന്നു... ദൈവം എന്നെയും നമ്മളേവരെയും സഹായിക്കട്ടെ..... മഹത്വം ദൈവത്തിന്...!!!!!<br /><br />നന്ദി..<br />സ്നേഹപൂര്‍വ്വം,<br /><b>ബോബി ചാര്‍ളി.</b>Rejoy Poomalahttp://www.blogger.com/profile/08147314864797971798noreply@blogger.com6tag:blogger.com,1999:blog-8006897084867534050.post-76023751266229358672010-11-26T10:47:00.000-08:002010-12-11T05:52:25.074-08:00വെറും പാത്രങ്ങളോ?<a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEihkXbOJy9HR4CVw_BN0HQ6oiHbOPjiHmKRInicToFEqeemc8HH4BdStntDttfQuAIi5wJ3Ni2rpXBAiib4-N9_klmXrTl6GI5iUCDFdCkepJzCWNU6Ezqd-wmF5xsa6sB2qeSna-C_LA/s1600/pots.jpg"><img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 240px; height: 349px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEihkXbOJy9HR4CVw_BN0HQ6oiHbOPjiHmKRInicToFEqeemc8HH4BdStntDttfQuAIi5wJ3Ni2rpXBAiib4-N9_klmXrTl6GI5iUCDFdCkepJzCWNU6Ezqd-wmF5xsa6sB2qeSna-C_LA/s400/pots.jpg" alt="" id="BLOGGER_PHOTO_ID_5544677288738307906" border="0" /></a>മഹാസമുദ്രതിന്റെ നടുവിലൊരാള് കുടിവെള്ളം കിട്ടാതെ വലഞ്ഞുപോയി എന്നു കേട്ടാല്‍, അതിശയത്തിനു വകയൊന്നുമില്ല. സമുദ്രജലമാരും കുടിക്കാറില്ലല്ലൊ?<br /><br />എന്നാലിതു സംഭവിക്കുന്നതു സ്വന്തം കിണറ്റുകരയിലാണെങ്കിലൊ..!<br /><br />സഹതപിക്കുകയല്ലാതെ എന്തുചെയ്യും?<br /><br />ആദ്യമെ കിണറു അ യാളുടെ സ്വന്തമാണു. വെള്ളം കോരിയെടുക്കാനായി പാളയും കയറുമുണ്ടൂതാനും. പിന്നെവിടെയാ കുഴപ്പം..? അയാളതു കോരിക്കുടിക്കുന്നില്ല. അല്ലെങ്കില്‍ കോരിക്കൊടുക്കാനായിട്ട് ആരുമില്ല. ഇതൊരു വല്ലാത്ത അവസ്ഥയാണു കേട്ടോ..! എല്ലാമുണ്ടായിട്ടും ഇല്ലായ്മ…..! ദാരിദ്ര്യം…….! <a name='more'></a><br /><br />ഇതാണ് ഇന്നത്തെ പുതുതലമുറയുടെ അത്മീയ നിലയും…! ആക്ഷരീകമായി മഹാസമ്പന്നരാണവര്.നാം അങ്ങനെയാണവരെ മനസ്സിലാക്കിച്ചിരിക്കുന്നതു<br />വളറ്ന്നു വരുന്ന പുതു തലമുറയെ -അവരുടെ അത്മീയ നിലവാരത്തെ സൂക്ഷ്മശോധന ചെയ്യുന്ന ഏതൊരാള്‍ക്കും,മനസ്സിലാക്കാനാവും അവരിലനേകരുടെയും ആത്മീയ പാപ്പരത്തം..!പണ്ടുകാലത്തു നമ്മുടെ പോയ തലമുറ സായത്തമാക്കിയിരുന്ന ആത്മീയാഭ്യുന്നതിയുടെ വിഴുപ്പുഭാണ്ഡവും പേറിയാണവരുടെ യാത്ര…!പാരമ്പര്യത്തില്പുകഴുവാനില്ലെന്നു പറയുകയും ആ നിസ്സഹായതയിലേക്കു അവരെ കൊണ്ടെത്തിക്കുകയും ചെയ്തതിലൊന്നും നമുക്കുമില്ലെ ഒരു പങ്ക്?! യുവത്വത്തെ ആത്മീയചൈതന്യത്തിലേക്കും വചനപരിജ്ഞാനത്തിലേക്കും വളര്‍ത്തിയെടുക്കുക എന്ന അതിഗൌരവതരമായ താത്പര്യത്തോടെ നാം തുടങ്ങിവെച്ഛ പല കാര്യങ്ങളും വഴിമുട്ടിപോകുകയോ, വഴിമാറി പോകുകയോ ചെയ്തു എന്നതല്ലെ സത്യം?! ഇന്നു മറ്റുള്ളവര്‍ നമ്മുടെ കുഞ്ഞുങ്ങളെ നോക്കുമ്പോള്‍ വചനസംബന്ദ്ധമായി പരിജ്ഞാനമില്ലതെ വിളറിവെളുത്തു വല്ലാത്തൊരു ആത്മീയ ഗ്രഹണി പിടീച്ച്…..! ചുമ്മാ വായിച്ചുരസിക്കാനൊരു തമാശയെഴുതിയതല്ല.വളരുന്ന പാല്കുരുന്നുകള്ക്കു പാലുപോലും സമയാസമയങ്ങളില്‍ ലഭിക്കുന്നില്ലെന്നു വന്നാല്‍,അതു അവരോട് ചെയ്യാവുന്ന ഏറ്റവും വലിയ ക്രൂരതയായിരിക്കും. പാത്രത്തില്‍നിന്നും പാലുകോരി കൊടുക്കാനായി നിയമിക്കപെട്ടവരാകട്ടെ അതിനുള്ള പുത്തനറീവുകളൂം പുതിയ സാധ്യതകളൂം ആരാഞ്ഞുകൊണ്ടീരിക്കുകയാണിപ്പോഴും….! അതുകൊണ്ടൂ സംഭവിക്കുന്നതു അവറ്ക്കു അത്മീയ വളറ്ച ഉണ്ടാവുന്നില്ലെന്നു മാത്രമല്ല; അവര്‍ മറ്റെവിടെയൊക്കെയൊ ചെന്നെത്തിപ്പെടുകയാണ്. അവരഭിമുഖീകരിക്കുന്ന സാഹചര്യങ്ങളീലും ,നേരിടേണ്ടിവരുന്ന ആശയസംഘട്ടനവേളകളീലും അവരാകെ പതറുകയാണ്. ഉപദേശസത്യങ്ങളേ പറ്റി തികഞ്ഞ ബൊധ്യമില്ലാത്തത്, ,വിശ്വാസം, പ്രത്യാശ,നിത്യത , എന്നിവയിലൂന്നിയുള്ള ഖണ്ഡനസ്വഭാവമുള്ള ചോദ്യങ്ങളുടെ മുമ്പിലവരെ വലച്ഛുകളയുന്നു. അതു മാത്രമല്ല വേതാള വൈതനികന്മാരായ ഈശ്വരനിഷേധികളൂടെ യുക്തിചിന്തകള്‍ക്കു മുമ്പിലും അവരാകെ അങ്കലാപ്പിലാണ്.<br />രാജ്യാന്തര തലത്തിലും, സോണൂകളായി തരംതിരിച്ഛും, സിമ്പോസിയങ്ങളും ,സെമിനാറുകളുമല്ല നമുക്കിന്നാവശ്യം..മനസ്സലിവുള്ള ദൈവം ക്രുപാദാനമായി ,നമ്മിലേക്കു പകര്ന്നുതന്നിരിക്കുന്ന വചനസമ്പത്തില്നിന്നും,ദാഹിച്ഛു പൊറുതിമുട്ടിയിരിക്കുന്നവര്ക്കു യാതൊരു മടിയും കൂടാതെ സൌജന്യമായി പകര്‍ന്നു കൊടുക്കുക….ഇന്നു പലയിടങ്ങളിലും കാണുന്ന ലഘുവായ ചികിത്സകൊണ്ടു യാതൊരു ഗുണവുമില്ലതന്നെ. അറിവു മാത്രം പകറ്ന്നു നല്കി എല്ല്ലമായി എന്നു ആശ്വസിച്ചിരിക്കുന്നവരുണ്ട്,അനേകരായി..! അറിവ് ആവശ്യമാണു..അതവരെ ദൈവത്തെ കുറിച്ഛുള്ള പരിജ്ഞാനത്തിലെത്തിക്കുമെങ്കില്. നമുക്കറിയാം യിസ്രയെല്യരെല്ലാം ദൈവത്തെകുറിച്ഛ് ധാരാളം അറിവുള്ളവരായിരുന്നു. ‘ഞാനാകുന്നു എന്നുള്ളവനെന്ന‘ തു യഹോവയെ കുറിച്ഛുള്ള അവരുടെ വലിയ അറിവായിരുന്നു. ദൈവപരമായ അറിവിലവര് അതുല്യരയിരുന്നു. യഹോവയും അരുളീചെയ്യുന്നതു ;“ ഇതു പോലെ മറ്റൊരു ജാതിക്കും ദൈവം തന്നെകുറിച്ഛു വെളീപ്പെടുത്തിയിട്ടില്ല “ എന്നത്രെ…! എന്തൊരു ശ്രേഷ്ട്മായൊരു ജാതി…അല്ലെ..! ഈ ജ്ജതിയെ നോക്കി ദൈവം സഹതപിക്കുന്നതും നാം കാണുന്നു; ഹൊശേയാവിലൂടെ….” പരിജ്ഞാനമില്ലയ്കയാലെ എന്റെ ജനം നശിച്ഛുപോകുന്നു..! “ എന്താണു കാരണം..? അവരുടെ അറിവു വറ്ദ്ധിച്ഛപ്പോഴും അവര്‍ ദൈവത്തെ കുറിച്ഛുള്ള പരിജ്ഞാനത്തിലാകട്ടെ ശുഷ്കിച്ചവരായിരുന്നു. ഞാനകുന്നു എന്നു നാമമുള്ളവനെന്നും,അടുത്തുകൂടാത്ത വെളിച്ഛത്തില് വസിക്കുന്നവനായും അവരവിടുത്തെ അരിഞ്ഞു.അങ്ങിനെ പല അരിവുകളും അവര്‍ സ്വന്തമാക്കി വെച്ഛു.എന്നാലൊ ഭക്തനായ ദാവീദ് പാടുന്നതു..” യഹൊവ നല്ലവനെന്നു രുചിച്ഛറിവിന്. “ ഇവിടെ പരിജ്ഞാനം കാണാനാകുന്നു. ഈ അറിവിന്റെ മാമലകളോട് ഹൊശെയ തുടര്‍ന്നു പറയുന്നതും മറ്റൊന്നല്ല..”നാം അറിഞ്ഞുകൊള്‍ക… യഹൊവയെ അറിവാന്‍ നാം ഉത്സാഹിക്ക…അവന്റെ ഉദയം പ്രഭാതം പോലെ നിശ്ചയമുള്ളതു..അവന് മഴ പോലെ ഭൂമിയെ നനക്കുന്ന പിന്മഴ പോലെ തന്നെ നമ്മുടെ അടുക്കല്‍ വരും..” നമ്മുടെ വളര്‍ന്നു വരുന്ന തലമുറയുടെ ഭാവി നമ്മുടെ കൈകളിലാണൂ..നാം എങ്ങോട്ടു തിരിച്ചു വിടുന്നുവൊ ആ വഴി അവരൊഴുകും….ഇനി നമ്മുടെ ഭാഗത്തുനിന്നും അതിനു ശ്രമമുണ്ടായില്ലെങ്കിലൊ..അവരില്‍നിന്നും നമുക്കെന്തു പ്രതീക്ഷിക്കനാവും..?വലിയ ആപത്തിലേക്കാവും അവരുടെ യാത്ര പിന്നെ……. ഇങ്ങനെ ഉണങ്ങി കരിഞ്ഞല്ല ;വെള്ളത്തിന്നരികെ നട്ടിരിക്കുന്നതും, ആറ്റരികെ വേരൂന്നിയതുമായ തൊക്കെ ,ഇല വാടാത്തതും ,വരള്‍ചയുള്ള കാലത്തും വാട്ടം തട്ടാതെ ഫലം കായ്ചുകൊണ്ടീരിക്കും…..വറള്ച വരും നിശ്ചയം..! ഹോശെയാവതു ഓര്‍മ്മിപ്പിക്കുന്നുണ്ട്.<br />ആ വരുവാനുള്ള വറുതിയെ പറ്റി ബൊധമുള്ളവരായി നാം ഉണര്‍ന്നു പ്രവറ്ത്തിക്കുക.. ചാവാറായ ശേഷിപ്പുകളെ ശക്തീകരിക്കുക…ജീവന്റെ ചൈതന്യത്തിലവരെ നാഥന്റെ നാലിലേക്ക് ഒരുക്കി..വരും നാളെകളീലും കണ്ട് ദൈവത്തെ മഹത്വപ്പെടുത്തുവായ് ഇടവരട്ടെ..ഇല്ലെങ്കിലൊ എന്തു സംഭവിക്കുമെന്നു…യിരമൈയാവ് ഓര്‍മ്മിപ്പിക്കുന്നു.”അവരുടെ വറുതിയില്‍ അവരുടെ കുലീനന്മാര്‍ അടിയാരെ വെള്ളത്തിനയക്കുന്നു.അവര്‍ കുളങ്ങളുടെ അടുക്കല്ചെന്നിട്ട് വെള്ളം കാണാതെ വെറും പാത്രങ്ങളോടെ മടങ്ങിവരുന്നു.അവര്‍ ലജ്ജിച്ചു വിഷണ്ണരായി തലമൂടുന്നു….” 14:1-3. ദൈവം നമ്മെ സഹായിക്കട്ടെ….ദൈവത്തിനു മഹത്വം..!!<br /><br />നന്ദി..<br /><br />സ്നേഹപൂര്‍വ്വം,<br /><b>ബോബി ചാര്‍ളി.</b>Rejoy Poomalahttp://www.blogger.com/profile/08147314864797971798noreply@blogger.com1tag:blogger.com,1999:blog-8006897084867534050.post-88206655934289517372010-11-26T03:02:00.000-08:002010-11-26T19:12:28.415-08:00ജീവന് രക്ഷാ യോജന!ഇന്ന് നമുക്കുചുറ്റും ധാരാളം ജീവന്‍രക്ഷാ യോജനകളുടെ ബഹളമാണ്. ദേശസാല്‍കൃതവും അല്ലാത്തതുമായ ഒട്ടനവധി കമ്പനികള്‍ ഈ മേഖലയില്‍ ഉണ്ട്. ടാറ്റാ, ബജാജ്, റിലയന്‍സ്, തുടങ്ങിയവ ഇവയില്‍ ചിലതാണ്. മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളെയും ലക്ഷ്യം വെച്ച് വിവിധ തരത്തിലുള്ള പോളിസികള്‍ അവര്‍ അവതരിപ്പിക്കുന്നു. ഇതിലൊക്കെയും ആകൃഷ്ടരായി അനവധിയാളുകള്‍ തങ്ങളുടെ പണം നിക്ഷേപിക്കുകയും ചെയ്യുന്നു.<br /><div class="separator" style="clear: both; text-align: center;"><a href="http://www.kaithiri.com/sites/default/files/users/u3/Jeevanraksha.jpg" imageanchor="1"></a></div><br />ഈ പോളിസികളുമായി നമ്മെ സമീപിക്കുന്നവര്‍ വളരെ വാചാലതയോടെ നമ്മോടു ഇതിന്റെ നല്ല വശത്തെപ്പറ്റി സംസാരിക്കും .ആ നല്ല വശം മാത്രം കണ്ടു നാം അതില്‍ ചേരുകയും ചെയ്യും. എന്നാല്‍ ഇതിലൊക്കെ മറഞ്ഞിരിക്കുന്ന ചില സത്യങ്ങള്‍ (ഹിഡന്‍ ഫാക്ട്സ്) ഉണ്ട് എന്നത് അവര്‍ നമ്മെ അറിയിക്കില്ല. ഈ മറഞ്ഞിരിക്കുന്ന സത്യങ്ങള്‍ എന്നത് ആ പോളിസി എടുക്കുന്നതിലൂടെ നമുക്ക് വന്നേക്കാവുന്ന നഷ്ടങ്ങളാണ്. ഈ നഷ്ടസാദ്ധ്യതകളെപ്പറ്റി പിന്നീട് പറയാം.<br /><br />ശരിക്ക് ചിന്തിച്ചാല്‍ നമുക്ക് ഒരു ജീവന്‍രക്ഷാ യോജന (പദ്ധതി) ആവശ്യമാണ്. ആവശ്യമെന്നല്ല, വളരെ അത്യാവശ്യമാണ്. ഇത് തിരഞ്ഞെടുക്കുന്നതിലാണ് കാര്യമിരിക്കുന്നത്. എനിക്കും ഒരു ജീവന് രക്ഷാ പദ്ധതിയെ പറ്റിയാണ് പറയുവാനുള്ളത്. എന്നാല്‍ ഇത് മറ്റു സ്കീമുകള്‍ പോലെയല്ല. മേല്പറഞ്ഞ പോളിസികളുടെ കാര്യം നാം ചിന്തിച്ചാല്‍ അതിലൊക്കെയും നാം ശ്രദ്ധിക്കാത്ത ചില വശങ്ങളുണ്ട്. അത് ഞാന്‍ പറഞ്ഞു തരാം..<br /><br /><a name='more'></a><br /><br />1. ഒരു നിശ്ചിത തുക നല്കി നാം പോളിസി സ്വന്തമാക്കിയാലും പോളിസിയുടെ കാലം കഴിയുന്നത് വരെ നാം ഒരു തുക ക്രമമായി അടച്ചു കൊണ്ടിരിക്കണം. അത് ദ്വൈമാസികമായോ, ത്രൈമാസികമായോ അടയ്ക്കാമെന്ന് മാത്രം.<br /><br />2 . ഒന്നുകില്‍ കാലാവധി തികയുകയോ അല്ലെങ്കില്‍ , പദ്ധതി ചേര്‍ക്കപ്പെട്ട വ്യക്തിയുടെ/ വസ്തുവിന്റെ മരണം /നഷ്ടം സംഭവിക്കുകയോ വേണം, നമുക്ക് പ്രസ്തുത പദ്ധതിയുടെ ഫലം ലഭിക്കുവാന്‍ .<br /><br />3. ഇതെപ്പോഴും ഉപയോക്താവിന് നേരിട്ട് കിട്ടണമെന്നില്ല. ആശ്രിതര്‍ക്കോ, പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ മറ്റൊരാള്‍ക്കോ ഇത് ചെന്നുചേര്‍ന്നു എന്ന് വരാം. ഇതും ഒരു പോരായ്മയാണ്.<br /><br />4. പദ്ധതിയില്‍ മുടക്കുന്ന കാലയളവിലെ നാണയ മൂല്യവും, കാലാവധിക്ക് ശേഷം ലഭിക്കുന്ന തുകയുടെ, ആ കാലത്തെ നാണയ മൂല്യവും താരതമ്യപ്പെടുത്തിയാല്‍ , ബോണസ് സഹിതം ലഭിക്കുന്ന സംഖ്യ വളരെ തുച്ഛമായ ലാഭം മാത്രമുള്ളതാണെന്ന് മനസിലാക്കാം.<br /><br />5. ഇതില്‍ നിന്ന് വായ്പ എടുക്കാം എങ്കിലും, ലാഭത്തില്‍ കുറയുകയും, തിരിച്ചടക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ പിഴ ഈടാക്കുന്നതുമാണ്.<br /><br /><b>നഷ്ടങ്ങളില്ലാത്ത പദ്ധതി ..!</b><br /><br />എന്നാല്‍ ഞാന്‍ അവതരിപ്പിക്കുന്ന പദ്ധതിയില്‍ നിങ്ങള്‍ക്ക് യാതൊരു നഷ്ടസാദ്ധ്യതയുമില്ല എന്നതാണ് സത്യം. മാത്രമല്ല, തുടര്‍മാനമായ ലാഭം മാത്രവും!. ഇതിന്റെ ചില പ്രത്യേകതകള്‍ കേള്‍ക്കുമ്പോഴേ നിങ്ങള്‍ക്ക് മനസിലാകും ഞാന്‍ കള്ളമല്ല പറയുന്നത് എന്ന്. അത് പോലെ നിങ്ങള്‍ക്കിത് വിശ്വസിക്കാനും പ്രയാസം തോന്നും.കാരണം, ഇത്ര ലളിത സുന്ദരവും വ്യക്തവും സുതാര്യവും ആയ ഈ പദ്ധതി ഈ നിലയില്‍ നിങ്ങള്‍ മനസിലാക്കിയിട്ടില്ല എന്നതിനാല്‍ ..! അതാണ് സത്യം..!! അല്ല,ഇത് നിങ്ങള്‍ മനസിലാക്കിയിരുന്നെങ്കില്‍ എത്ര നേരത്തെത്തന്നെ ഇതില്‍ ചേര്‍ന്ന് ജീവിതം സുരക്ഷിതമാക്കിയെനേം. എനിക്കുറപ്പുണ്ട് .<br /><br />ഇനിയും ഞാന്‍ ഇതിന്റെ പ്രത്യേകതകള്‍ പറഞ്ഞുതരാം.<br /><br /><b>നോ ഹിഡന്‍ ചാര്‍ജസ് ...!</b><br /><br />ഒന്നാമത് , ഇതിനു മറഞ്ഞിരിക്കുന്ന സത്യങ്ങള്‍ ഒന്നുമില്ല. എല്ലാം പകല്‍ പോലെ വ്യക്തം.<br /><br /><b>മനസുണ്ടോ? അതുമതി..!</b><br /><br />ഇതില്‍ പങ്കാളിയാവാന്‍ താങ്കള്‍ക്ക് ആവശ്യം മനസാണ്. വിസ്തരിച്ചു പറഞ്ഞുതരാം.. താങ്കള്‍ മനസുവെച്ചാല്‍ ഇതില്‍ ചേരാം.. മനസ് മാത്രം..! പണം മുടക്കേണ്ടതില്ലെന്നു തന്നെ. ആശ്ചര്യം .. അല്ലേ..!!<br /><br /><b>വിലയോ തുച്ഛം, ഗുണമോ മെച്ചം !</b><br /><br />ഓ, ഒന്നുമായില്ല കേട്ടോ....ശ്രദ്ധിച്ച് കേട്ടോളു..താങ്കള്‍ക്ക് മനസുണ്ടെങ്കില്‍ ... ഇതില്‍ താങ്കള്‍ക്കു വേണ്ടി മുതല്‍ മുടക്കുന്നത് മറ്റൊരാള്‍ ആണ്.. എന്നാല്‍ ഇതിന്റെ ഗുണഭോക്താവ് താങ്കള്‍ മാത്രവും..! തീര്‍ന്നില്ല.. പിന്നീടൊരിക്കലും തവണകള്‍ അടക്കുകയും വേണ്ട..! മുഴുവന്‍ തുകയും താങ്കളുടെ പകരക്കാരന് ഒറ്റത്തവണയായി അടച്ചുതീര്‍ക്കുന്നു. കാലങ്ങളോളം കാത്തിരുന്ന് തളരേണ്ടതില്ല. അന്ന് മുതല്‍ താങ്കള്‍ ഈ പദ്ധതിയുടെ ഗുണങ്ങളനുഭവിക്കാന്‍ തുടങ്ങുന്നു. ആരും തരാത്ത സമാധാനവും, സന്തോഷവും താങ്കള്‍ അനുഭവിക്കാന്‍ തുടങ്ങുന്നു. ജീവിതത്തിനു തന്നെ പുതിയ അര്‍ത്ഥം കൈവന്നതായി താങ്കള്‍ അറിയും. ഇന്നലെ വരെ താങ്കള്‍ ആരായിരുന്നു.. എന്നതല്ല, ഇന്നാരാണ്.. (!) എന്നാ അറിവ് താങ്കളെ സന്തോഷിപ്പിക്കും.<br /><br /><b>സുപ്രീം പോളിസി !</b><br /><br />ശരിക്ക് മനസ്സിലായില്ല എന്നുണ്ടോ..? പറയാം.. ഇന്ന് താങ്കളുടെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമെന്താണെന്ന് താങ്കള്‍ ചിന്തിച്ചുണ്ടോ..? ഉണ്ടായിരുന്നെങ്കില്‍ താങ്കളതിനു പരിഹാരം തേടിയേനേം.. ഇന്നതിനൊരു അവസരം ആണ്. നമ്മിലെ പ്രധാന പ്രശ്നം പാപമാണ്. മനുഷ്യന് അംഗീകരിച്ചാലും ഇല്ല്ലെങ്കിലും ദൈവം അത് തീര്‍ത്തു പറഞ്ഞു. ഈ പാപത്തിന്റെ ശമ്പളമായ മരണം മനുഷ്യനുള്ളതാണ്.. ഇതിന്റെ സകല തിക്തതയോടും കൂടി നരകത്തിലാണ് മനുഷ്യനത് അനുഭവിക്കേണ്ടത്. ഒരിക്കലും വിമോചനമില്ലാത്ത ഈ നരകശിക്ഷയില്‍ നിന്നും മനുഷ്യനെ രക്ഷിക്കാന്‍ സ്വര്‍ഗത്തിലെ ദൈവമൊരുക്കിയ അതുല്യമായ രക്ഷാപദ്ധതിയെപ്പറ്റിയാണ് ഞാന്‍ മേല്‍ പ്രസ്താവിച്ചത്.<br /><br />ഞാന്‍ ഓര്‍മിപ്പിച്ചത് പോലെ ഈ രക്ഷ സ്വന്തമാക്കുവാന്‍ നാം ഒന്നും ചെയ്യേണ്ടതില്ല. നമ്മിലെ പാപം കാരണം നമുക്കതിനു കഴിയില്ല. നാം അവന്റെ രക്ഷ വിശ്വാസത്താല്‍ സ്വീകരിക്കുക മാത്രം ചെയ്യുക. നാം അനുഭവിക്കേണ്ടതായ മരണശിക്ഷ ദൈവത്തിന്റെ പുത്രന് കുരിശില്‍ സഹിച്ചു...! അവന് നമ്മെ സ് നേഹിച്ച ആ മഹാ സ് നേഹത്തില്‍ നമ്മുടെ ശിക്ഷകള്‍ ഏറ്റെടുത്തു... അതാണ് ഞാന്‍ നേരത്തെ പറഞ്ഞത്, മറ്റൊരാള്‍ നിങ്ങള്‍ക്ക് വേണ്ടി മുതലിറക്കുന്നു എന്ന്.<br /><br /><b>ചേരണോ വേണ്ടയോ?</b><br /><br />താങ്കള്‍ ഇന്നും പാപത്തിന്റെ ബന്ധനത്തില്‍ കഴിയുന്ന ആളാണെങ്കില്‍ ജാതിമത ചിന്തകല്ക്കതീതനായി പപികള്ക്കായി തന്റെ ജീവനെ നല്കിയ, തന്നില്‍ വിശ്വസിക്കുന്ന ഏവരെയും രക്ഷിക്കുവാന്‍ മരണത്തെ ജയിച്ചുയിര്‍ത്തു സ്വര്‍ഗത്തില്‍ ജീവിക്കുന്ന കര്‍ത്താവായ യേശുക്രിസ്തുവില്‍ വിശ്വസിക്കുക..! അങ്ങിനെ താങ്കള്‍ താങ്കളുടെ ജീവനെയും ആത്മാവിനെയും നേടി. ഇല്ലെങ്കിലോ..? മേല്‍ പ്രസ്താവിച്ച ഘോരമായ നരകശിക്ഷ ആയിരിക്കും താങ്കളുടെ ഓഹരി...! ഒരു നല്ല തീരുമാനമെടുക്കാന്‍ ദൈവം താങ്കളെ സഹായിക്കട്ടെ.<br /><br />ഇതിനോടുള്ള ബന്ധത്തില്‍ താങ്കള്‍ കൂടുതല്‍ അറിയുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഞങ്ങളുമായി ബന്ധപ്പെടുക. കൂടുതല്‍ കാര്യങ്ങള്‍ താങ്കളുമായി പങ്കു വെക്കുന്നതിലും,ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിലും ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്.<br /><br />നന്ദി..<br /><br />സ്നേഹപൂര്‍വ്വം,<br /><br /><b>ബോബി ചാര്‍ളി.</b>Rejoy Poomalahttp://www.blogger.com/profile/08147314864797971798noreply@blogger.com0tag:blogger.com,1999:blog-8006897084867534050.post-42794142170156159732010-11-25T21:35:00.000-08:002010-11-28T09:37:46.022-08:00മലയിലെ പ്രാര്‍ത്ഥന !അമാലെക്കുമായി യുദ്ധം ചെയ്യുകയാണ് ,യോശുവ .!ദൈവസന്നിധിയില്‍ അഭയ യാചനയുമായി സാക്ഷാല്‍ മോശെ..! അത്യുഗ്രമായ പോരാട്ടം നടക്കുകയാണ്. ദൈവപുരുഷനായ മോശെയുടെ കൈകള്‍ ദൈവസന്നിധിയില്‍ ഉയര്‍ന്നിരുന്നപ്പോള്‍ ഒക്കെയും യോശുവയും ദൈവജനവും തകര്‍ത്തുമുന്നേറി .എന്നാല്‍ തളര്‍ച്ച കാരണം കൈകള്‍ താണ്പോയപ്പോള് ഒക്കെയും, ശത്രു സൈന്യം ശക്തി പ്രാപിച്ചു .എന്നാല്‍, എന്താണ് സംഭവിക്കുന്നതെന്ന് മനസിലായപ്പോള്‍ ,അഹരോനും ,ഹൂരും ഓടിച്ചെന്നു മോശെയെ പിടിച്ചൊരു കല്ലിന്മേല് ഇരുത്തി ,ഇരുപ്പുറവും നിന്നുകൊണ്ട് അവന്റെ കൈകള്‍ താണ്പോകാതെ താങ്ങിനിര്‍ത്തി.അല്പനെരമല്ല, സൂര്യനസ്തമിക്കുവോളവും..! സായന്തനമായപ്പോഴേക്കും യോശുവ ശത്രുക്കളെ തന്റെ വാളിന്റെ വായ്ത്തലയാല്‍ തോല്‍പ്പിച്ചു.<br /><a name='more'></a><br /><br /> പുറപാടു പുസ്തകത്തില്‍ പതിനേഴാം അദ്ധ്യായം എട്ടുമുതല്‍ പതിനാറുവരെ വാക്യങ്ങളിലെ<br />സംഭവമാണ് ,മുകളില്‍ വിവരിച്ചിരിക്കുന്നത് .ഈ കാര്യങ്ങള്‍ വിശുദ്ധ വേദപുസ്തകം തുടര്‍മാനമായി വായിക്കുന്ന ഏതൊരാളുടെയും ശ്രദ്ധയ്ക്ക് പലവുരു വിഷയീഭവിച്ചിരിക്കും എന്നതിന് സംശയമില്ല. ഈ കാര്യവിവരണത്തിനൊടുവില് നാം വായിച്ചെത്തുംപോള്, അതിന്റെ പതിനാലാം വാക്യം ഇങ്ങിനെയാണ് നാം കാണുന്നത് ;യഹോവ മോശെയോടു :''നീ ഇത് ഓര്‍മ്മക്കായിട്ടു ഒരു പുസ്തകത്തില്‍ എഴുതി,യോശുവയെ കേള്‍പ്പിക്ക.(ഏല്പിക്ക എന്നല്ല കേട്ടോ..കേള്‍പ്പിക്ക ..)<br /><br />ഒരു പുത്തന്‍ ഉണര്വനുഭവത്തിനു വേണ്ടി ദൈവസന്നിധിയില്‍ പോരാട്ടത്തിലാണ് ഞാനും, നിങ്ങളും.ഈ വിഷയത്തോടുള്ള ബന്ധത്തില്‍ ദൈവസന്നിധിയില്‍ ആയിരുന്ന ഈ കഴിഞ്ഞ ദിവസം ദൈവാത്മാവ് തന്ന വചന ഭാഗമാണിത്. ഞാന്‍ ഈ ഭാഗം വായിച്ചു കൊണ്ടിരുന്നപ്പോള്‍ എനിക്ക് ലഭിച്ച ആലോചന ഞാനുടനെ എന്റെ കുടുംബവുമായി പങ്കു വെച്ചു.യഥാര്‍ത്ഥത്തില്‍ എന്റെ പരാജയം മനസ്സിലാക്കാന്‍ എനിക്കിടയായി. ദൈവജനമായ ഇസ്രായേലിനെ പറ്റി ,ജനം യുദ്ധ സന്നദ്ധരായി കടന്നുപോയി എന്ന് പറയുന്നു. എന്നാല്‍ അവരെ സംബന്ധിച്ചിടത്തോളം ,അവര്‍ക്ക് യുദ്ധം ചെയ്തു യാതൊരു പരിചയവും ഇല്ല,എന്ന് മനസിലാക്കാം.മിസ്രയിമിലെ അടിമവേല അവരെ മാനസികമായും ,കായികമായും തളര്തികളഞ്ഞു എന്ന് പറഞ്ഞാല്‍ ,അതി അതിശയോക്തിക്കു വകയൊന്നുമില്ല.ഇത് ഏറ്റവും നന്നായി അറിഞ്ഞവനും നമ്മുടെ ദൈവമാകുന്നു. നമ്മെ ഉള്ളത് പോലെ അറിയുന്ന നമ്മുടെ ദൈവം.പുറ:13:17. ''ജനം യുദ്ധം കാണുമ്പോള്‍ പക്ഷെ അനുതപിച്ചു മിസ്രയിമിലേക്ക് മടങ്ങിപോയെക്കുമെന്നു വെച്ചു ദൈവം അവരെ മരുഭൂമിയില്‍ കൂടി ചുറ്റി നടത്തി.<br />നാം വായിക്കുന്നില്ലേ...''.............''.<br /><br /> മോശെ ജനത്തെ പലവുരു ഓര്മ്മിപ്പിക്കുന്നുമുന്ടു. ..''യഹോവ നിങ്ങള്‍ക്ക് വേണ്ടി യുദ്ധം ചെയ്തു കൊള്ളും ;നിങ്ങള്‍ മിണ്ടാതിരിപ്പിന്‍. എന്നാല്‍ ഒന്നിലധികം ഭാഗങ്ങളില്‍ നാം വായിക്കുന്നു,ജനം മിസ്രയിമില്‍ നിന്നും യുദ്ധസ്സന്നദ്ധരായി കടന്നുപോയി. അമാലെക്യരുമായി യുദ്ധം ഉണ്ടാകുന്നതിനു മുമ്പ് തന്നെ ഒരിക്കലവര്‍ യുദ്ധമുഖത്ത് എത്തപ്പെടുന്നുന്ട്. ചെങ്കടല്‍ കരയിലവര് മരണത്തില്‍ എത്തിയേക്കാം , എന്നുറപ്പിച്ച നിലയിലെക്കെത്തി.യുദ്ധ സന്നദ്ധരായിരുന്നു ,എന്ന് നാം കരുതിയ അവര്‍ ഒന്ന് പൊരുതി നോക്കാനുള്ള ധൈര്യം പോലും പ്രദര്‍ശിപ്പിക്കുന്നില്ല. എന്നു മാത്രമല്ല്ല, അവരുടെ ആപത്ശങ്ക ,ദൈവത്തോടും മോശെയോടും പറഞ്ഞരിയിക്കുകയും ചെയ്തു. സത്യമായും ദൈവം തന്നെ അവര്‍ക്ക് വേണ്ടി യുദ്ധം ചെയ്തു..! യോശുവയുടെ പുസ്തകത്തില്‍ ,നാം പലയാവര്‍ത്തി വായിക്കുന്നു;യഹോവയാണ് അവര്‍ക്ക് വേണ്ടി യുദ്ധം ചെയ്തത്,എന്ന്.<br /><br /> ചെങ്കടല്‍ പ്രയാണവും കഴിഞ്ഞു മുന്നേറുന്ന ദൈവജനത്തോടു അപ്രതീക്ഷിതമായി പോരാട്ടത്തിനെത്തുകയാണ്,അമാലേക്കും സൈന്യവും .ദൈവ മക്കളുടെ ജീവിതത്തില്‍ ശത്രുവിന്റെ ആക്രമണം എപ്പോഴും അപ്രതീക്ഷിതമായിരിക്കും.ആയുധങ്ങള്‍ ധരിച്ചു സദാ തയ്യാറായിരിക്കുക എന്നത് മാത്രമാണ് ,കരണീയം. ഇവിടെ അവര്‍ ശത്രുക്കളോടു പൊരുതുക തന്നെ ചെയ്തു.യോശുവ അവര്‍ക്ക് നേതൃത്വം നല്കി.യുദ്ധം രണ്ടാം നാളിലേക്ക് നീണ്ടു.നമ്മുടെ ആത്മീയ യാത്രയിലും ഒരു പക്ഷെ നാളുകള്‍ നീളുന്ന പോരാട്ടം ഉണ്ടായേക്കാമെന്ന് കര്‍ത്താവ് ഇന്നലെയെന്നെ ഓര്‍മ്മിപ്പിച്ചു. എന്നാല്‍ ഞാന്‍ നോക്കി..അവരെത്ര പൊരുതിട്ടും, അവര്‍ അമാലേക്കിനെ ജയിച്ചില്ല. അവരുടെ ഇച്ഛാശക്തിയോ, പോരാട്ടവീര്യമോ..അവര്‍ക്ക് ജയം കൊണ്ടുവന്നില്ല.എന്തുകൊണ്ടാണ് എന്ന് ഞാന്‍ ചിന്തിച്ചുനിന്നപ്പോള്‍ കര്‍ത്താവ് എന്നെ മലയിലേക്കു ചൂണ്ടി കാണിച്ചു.അവിടെ ഞാന്‍ കണ്ടു ,ദൈവപുരുഷനായ മോശയെ....ഏകനായി ദൈവത്തോട് നിലവിളിക്കുന്ന ഭൂതലത്തിലെക്കും ഏറ്റവും സൌമ്യനായ മനുഷ്യനെ..! അവിടെ ഞാനെന്റെ കുറവ് കണ്ടെടുക്കുകയായിരുന്നു..! അപ്പസ്തൊലന്റെ വാക്കുകളും എന്റെ അത്മാവിലുയര്ന്നു..എഫെ:6:18.<br /><br /> ഞാന്‍ കണ്ടു ,ഒരു കുഞ്ഞു സ്ഥലംസഭ ; അത്മീയാരിഷ്ടതയുടെ നൂല്പാലത്തില് കുറെ വിശ്വാസികള്‍ ..!കടുത്തപോരാട്ടം..നടക്കുകയാണ്..നയതന്ത്രതയുടെ ,-യുധസന്നദ്ധതയുടെ അഭാവം നിഴലിക്കുന്ന യുദ്ധഭൂമി.....ഞാന്‍ പകച്ചു ചുറ്റും നോക്കിയപ്പോള്‍ കണ്ടു..വിശ്വാസ ഭവനത്തിന്റെ ഉള്ളിലോരിടത്തിരുന്നു കരങ്ങള്‍ വിരിച്ചുപിടിച്ചു...വിലപിക്കുന്നൊരു..വാര്‍ദ്ധക്യം .! മറ്റാരുമില്ലേ.?എന്റെ കണ്ണുകള്‍ ആവലോടെ നോക്കി..കണ്ടു...ഞാനവരെ..അഹരോനെയും ,ഹൂരിനെയും....അവരൊരു മൂലക്കിരുന്നു യുദ്ധഗതിയെ വിലയിരുത്തുകയാണ്..!ഞാനെന്നിലേക്ക് നോക്കി..ഇവരിലാരാണ്..ഞാന്‍.? ആ നിലവിളിക്കുന്ന മോശെ....അല്ല..ഹൂരിനോപ്പം അലസ്സനായി പോയ അഹരോന്റെ സ് സ്ഥാനമാനെനിക്ക് എന്ന് ഞാന്‍ മനസ്സോടെ സമ്മതിച്ചു...ദൈവമേ ഇനി ഞാനെന്താണ് ചെയ്യേണ്ടത്..?..അതാ നോക്കൂ...ദൈവം എന്നോടു പറഞ്ഞു.ഞാന്‍ കണ്ടു ,ആരോ ഓടിച്ചു വിട്ടതുപോലെ മോശെയുടെ അരികിലേക്ക് ഒടിചെല്ലുന്നു..അവര്‍ ..അഹരോനും,ഹൂരും. അവരോടി ചെന്ന് മോശെക്കു -അവന്റെ മധ്യസ്ഥതയില്‍ -വലംകൈയ്യുടെ കൂട്ടായ്മ കൊടുത്തു. മോശെയുടെ കരങ്ങള്‍ ശക്തി പ്രാപിച്ചു.അവര്‍ ഒരുമിച്ചു സ്വര്‍ഗത്തിലേക്ക് നോക്കി..ഞാനും..! ദൈവം എഴുനേറ്റു....ദാവിദിന്റെ കണ്ണിലൂടെ ഞാനാ കാഴ്ച കണ്ടു.... അതിപ്രകാരമായിരുന്നു. ''ഭൂമി ഞെട്ടിവിറച്ചു.മലകളുടെ അടിസ്ഥാനങ്ങള്‍ ഇളകി...... ........ ........... അവന് ആകാശം ചായച്ചിരങ്ങിവന്നു..കൂരിരുള്‍ അവന്റെ കാല്കീഴുന്ടായിരുന്നു............ .......... ... അവന് അസ്ത്രം എയ്തു അവരെ ചിതറിച്ചു....മിന്നലയച്ചു അവരെ തോല്‍പ്പിച്ചു.. സങ്കീ:18:7,9,14.<br /><br /> ഞാന്‍ തിരിച്ചു കുന്നിറങ്ങി ...അവിടെ ഇസ്രയേല്‍ പാളയത്തില്‍ നിന്നും ഉയരുന്ന രാജ കോലാഹലം ..!സംഖ്യ :23:21. ഞാന്‍ ദൈവത്തോട് പറഞ്ഞു..ആത്മാര്‍ഥമായി ,ദൈവമേ ,ആ മോശെ ആകണമെന്ന് ഇന്ന് നീ എന്നെ കുറിച്ചാഗ്രഹിക്കുന്നു..എനിക്ക് കഴിയാത്തതൊന്നും തന്നെ അവിടുന്നെന്നില്‍ നിന്നും, ആവശ്യപ്പെടില്ല എന്നെനിക്കറിയാം.. അവര്‍ ഒരു പാടു പൊരുതു ..എങ്കിലും ..ജയിച്ചില്ല..കര്‍ത്താവേ..! ഇത് ഞങ്ങളുടെ അവസ്ഥയാണ്...ഞങ്ങളത് അംഗീകരിക്കുന്നു....പ്രാര്‍ത്ഥനയില്ല ; പരിശ്രമം മാത്രം.. ചില മോശെ മാര്‍ അവിടവിടെ ഇടിവില്‍ നില്‍ക്കുന്നത് മാത്രമാണ് എകാശ്വാസം ..!അവിടെയും കൂട്ടായ്മയുടെ കരം പിടിക്കാന്‍ ഒരു ഹൂരിനെയോ, അഹരോനെയോ കാണുവാനുമില്ല...അവിടുന്നോര്മ്മിപ്പിക്കുന്നു, ഈ തളര്‍ച്ചയും ഒരു പോരാട്ടത്തിന്റെ പരിണിതഫലമാണ്.അമാലേക്ക് തന്നെയായിരുന്നു,ഇവിടെയും പ്രതിയോഗി.! അവന്റെ ശക്തിയെ പറ്റി നല്ല ബോദ്ധ്യമുന്ടായിരുന്നിട്ടും,ക്രുപയിലാശ്രയിക്കാത്ത ദൈവജനത്തിന്റെ വൃഥാ പരിശ്രമത്തില്‍ അവര്‍ പരാജയം രുചിച്ചു.അവര്‍ പരാജയപ്പെടെണ്ടവരോ..?<br /><br /> അല്ല; നാം വിജയത്തില്‍ നിന്നും വിജയത്തിലേക്ക് കുതിക്കേന്ടവര് ആകുന്നു. നമുക്കവന്റെ കൃപയിലാശ്രയിക്കാം ...അതുമതി നമുക്ക്..നമുക്ക് ദൈവസന്നിധിയിലേക്ക് ഒടിചെല്ലാം .. നമുക്കവിടുത്തോടു പറയാം ;ദൈവമേ ഞങ്ങള്‍ നിന്നിലാശ്രയിക്കുന്നു..നിന്നില്‍ മാത്രം.. ഞങ്ങളെ അവിടുന്നു ബലപ്പെടുത്തെണമേ..അമാലേക്കിന്റെ യുദ്ധ തന്ത്രങ്ങളോട് പൊരുതി നേടുവാന്‍ തക്ക ആത്മബലവും, ശക്തിയും ഞങ്ങളില്‍ പകരണമേ .. ദൈവത്തിന്റെ സര്വായുധവര്ഗ്ഗവും ധരിച്ചു നിന്ന് ശത്രുവിനോട് പോരാടുവാന്‍ ഞങ്ങളെ സഹായിക്കണേ.....!<br /><br /> ഈ പ്രാര്‍ത്ഥനയും ,സമര്‍പ്പണവും നമ്മെ ഉണര്‍വിലേക്ക് നയിക്കും .ഒപ്പം ഒരിക്കലും വറ്റാത്തതും, നമുക്ക് ജീവനും ,ചൈതന്യവും പകര്‍ന്നു തരുന്നതുമായ ജീവവചന സരണിയില്‍ നിന്നും ,പാനം ചെയ്തും,മനനം ചെയ്തും നമുക്ക് നമ്മുടെ ആത്മീയ യാത്ര തുടരാം ...ദൈവം നമ്മെ സഹായിക്കട്ടെ .....! ആമേന്‍!Boby charliehttp://www.blogger.com/profile/08187680263929265789noreply@blogger.com0